Tulunadan Kadhakal
₹160Tulunadan Kadhakal എഴുത്തിലെ ഈ തച്ചത്തിക്കറിയാം രസമെന്തെന്ന്. ആ രസവിദ്യയാണ് നമ്മളെ ടുലുവിൻ്റെ എഴുത്തിലേക്ക് ചേർത്തു നിർത്തുന്നത്. ഇതാ മുന്നിലൊരു എഴുത്തു കാരി. മുടിയഴിച്ചിട്ട വാക്കുകളാൽ പെണ്ണൊരുത്തി!
Showing 193–208 of 215 results
Tulunadan Kadhakal എഴുത്തിലെ ഈ തച്ചത്തിക്കറിയാം രസമെന്തെന്ന്. ആ രസവിദ്യയാണ് നമ്മളെ ടുലുവിൻ്റെ എഴുത്തിലേക്ക് ചേർത്തു നിർത്തുന്നത്. ഇതാ മുന്നിലൊരു എഴുത്തു കാരി. മുടിയഴിച്ചിട്ട വാക്കുകളാൽ പെണ്ണൊരുത്തി!
Two Lips | 2 ലിപ്സ് തെറ്റിദ്ധരിക്കപ്പെട്ട പ്രണയത്തിൻ്റെയും, ഉടലിലെ അതിജീവനത്തിൻ്റെയും കഥയാണ് നിതിൻ്റെ തൂലികയിൽ വിരിഞ്ഞ ‘Two Lips’. ഈ നോവൽ ഒരു പുരുഷ ലൈംഗികത്തൊഴിലാളിയുടെ ലോകം തുറന്നു കാട്ടുന്നു. സാധാരണ സമൂഹം കണ്ടില്ലെന്ന് നടിക്കുന്ന, എന്നാൽ ഗൗരവമായ ചർച്ച ആവശ്യപ്പെടുന്ന ഒരു പ്രമേയമാണ് നിതിൽ ഈ നോവലിൽ അവതരിപ്പിക്കുന്നത്. ഒരു പുരുഷ ലൈംഗിക തൊഴിലാളിയുടെ വികാര വിചാരങ്ങളെയും കാഴ്ചപ്പാടുകളെയും പ്രണയത്തെയും വളരെ വ്യക്തമായി ആലേഖനം ചെയ്യാൻ രചയിതാവിന് കഴിഞ്ഞിട്ടുണ്ട്. വ്യത്യസ്തമായ ജീവിതാനുഭവങ്ങളെക്കുറിച്ച് ആഴത്തിൽ വായിക്കാൻ…
Udalvedam | ഉടൽവേദം പുതുനാഗരികത നമുക്കിടയിലേക്ക് കൊണ്ടു വന്നുകൊണ്ടിരിക്കുന്ന ജീവിതപ്പുതുമകളെ കഥകളിലേക്ക് പരാവർത്തനം ചെയ്യണമെങ്കിൽ കഥയുടെ പരമ്പരാഗതപാതയിൽനിന്നും, അവിടെ കെട്ടിക്കിടക്കുന്ന കാല്പനികതയിൽ നിന്നും, ഇതര ഭാവുകത്വവഴക്കങ്ങളിൽ നിന്നുമെല്ലാമുള്ള വേർപിരിയലും വഴിമാറി സഞ്ചാരവുമൊക്കെത്തന്നെ വേണ്ടിവരും. അങ്ങനെയൊരു വിടുതലും വഴിമാറി സഞ്ചാരവുമാണ് ഉടൽവേദത്തിലെ കഥകളിലുള്ളത്. മുറ്റത്തെത്തിനിൽക്കുന്ന നാഗരികതയെ മുണ്ട് മാടിക്കുത്തി പുറത്തേക്കിറങ്ങിച്ചെന്ന് ഒരു ചെറുചിരിയോടെ അഭിമുഖീകരിക്കുന്ന ഒരു കഥാകൃത്തിനെയാണ് ഈ കഥകൾക്കുപിന്നിൽ കാണുവാൻ കഴിയുന്നത്. പ്രസിദ്ധീകരണത്തീയതികൊണ്ടുമാത്രം കഥകൾ പലതും പുതിയതാകുന്ന കാലത്ത്, അതിലൊന്നുംപെടാത്ത പത്ത് പുതിയ കഥകളാണ് ഈ സമാഹാരത്തിൽ…
Universal Uterus | യൂണിവേഴ്സൽ യൂട്രസ് നമുക്ക് ഒരുപാട് പരിചയം ഉള്ള ഒരാൾ അടുത്തുവന്നിരുന്നു കഥകൾ പറഞ്ഞു തരുന്നപോലെ വായിച്ചു തീർക്കാൻ കഴിയുന്ന ഒരു പുസ്തകമാണ് അഭിമന്യുവിന്റെ യൂണിവേഴ്‌സൽ യൂട്രസ്. ഒരു സിനിമക്കാരൻ ആവണമെന്നുള്ള വലിയ മോഹത്തിന്റെ ചെറിയ ഏടുകൾ എഴുത്തിൽ ഉടനീളം കാണാം. കഥകൾക്കിടയിൽ ചില പഞ്ചു ഡയലോഗുകളായും ടെയിൽ എൻഡുകളായും സിനിമ ഡയലോഗുകൾ കടന്നുവരുന്നുണ്ട്. വായനയ്ക്ക് അതേറെ രസം പകരുന്നുമുണ്ട്. സാധാരണക്കാരന് മനസ്സിലാകുന്ന ജീവിതങ്ങളുണ്ട്. അവരുടെ സന്തോഷങ്ങളും സങ്കടങ്ങളുമുണ്ട്. അതിലൂടെ കടന്നു പോകുമ്പോൾ നമ്മളും…
VALLIMULLA ആഖ്യാന ചാരുതകൊണ്ടും പ്രമേയത്തിൻ്റെ ആഴംകൊണ്ടും ഒരേസമയം വിസ്മയിപ്പിക്കുകയും സ്തംഭിപ്പിക്കുകയും ചെയ്യുന്ന അപൂർവ്വ കഥകളുടെ സമാഹാരം. ഇസ്തിരിയിട്ട് വെടിപ്പാക്കിയ ജീവിതം പേറുന്നവരല്ല ഇതിലെ കഥാപാത്രങ്ങൾ. വായിച്ചുകഴിഞ്ഞാലും ഉള്ളിൽ നിന്നിറങ്ങിപ്പോകാതെ വായനക്കാരനെ അസ്വസ്ഥതപ്പെടുത്തുന്നവരാണ് അവർ. നമ്മുടെ ചുറ്റുവട്ടങ്ങളിൽ നിന്നായാലും അപരിചിതമായ ദൂരദേശങ്ങളിൽ നിന്നായാലും മജീദ് കണ്ടെടുക്കുന്ന കഥാപാത്രങ്ങളും അവരുടെ ജീവിതവും പലപ്പോഴും നമ്മുടെ കണ്ണിൽപ്പെടാത്തതോ നാം കണ്ടില്ലെന്ന് നടിക്കുന്നതോ ആണ്. അങ്ങനെയങ്ങ് പോയാലോ എന്ന് എഴുത്തുകാരൻ നമ്മുടെ മുന്നിലേക്ക് അവരെ വലിച്ചുനിർത്തുകയാണ്. വിശപ്പും പ്രണയവും പകയും കാമവുമൊക്കെ ഈ…
VARANASI മരണവും നഷടവും അഭിമുഖീകരികകുനന സമയതത ഒരു കഥാപാതരം അയാളുടെ ജീവിതതതിലെ സനേഹീതരേയും പരേമികകളേയും ഓരമികകുനനു. വാരാണസി ഒരു പാസചാതതലം മാതരമലല ഒരു കഥാപാതരം കൂടിയാണ.സുധാകരാൻ എന്നയാളുടെ കർമ്മങ്ങളുടെ കഥയാണിത്. സ്വന്തം കർമ്മങ്ങളുടെ ഫലത്തിൽ നിന്ന് രക്ഷപ്പെടാൻ പറ്റിയ സ്ഥലം നോക്കി നടക്കുകയാണ് സുധാകരാൻ. നല്ല ജീവിതം കിട്ടാത്തവരാണ് ഭൂമിയിൽ അധികംപേരും. നല്ല മരണം തേടി കാശിയിൽ വരുന്നതിൽ തെറ്റുണ്ടോ?
Vazhthappetta Poocha | വാഴ്ത്തപ്പെട്ട പൂച്ച പ്രമുഖ എഴുത്തുകാരിയായ ഗ്രേസി കുട്ടികൾക്കായി എഴുതിയ കഥകളുടെ പ്രഥമ സമാഹാരമാണ് ‘വാഴ്ത്തപ്പെട്ട പൂച്ച’. ഗ്രേസിയുടെ ശ്രദ്ധേയമായ എഴുത്തുശൈലിയുടെ ലാളിത്യവും ശക്തിയും കുട്ടികളുടെ ലോകത്തേക്ക് വ്യാപിപ്പിക്കുന്ന ഈ കഥകൾ, ഭാവനയും നർമ്മവും നിറഞ്ഞ ഒരു വായനാനുഭവം നൽകും. കുട്ടികളുടെ ഹൃദയത്തെ സ്പർശിക്കുന്നതും, അതേസമയം മുതിർന്നവർക്ക് പോലും ആസ്വദിക്കാൻ കഴിയുന്നതുമായ കഥകളാണ് ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മലയാള ബാലസാഹിത്യത്തിലെ ശ്രദ്ധേയമായ ഒരു കൂട്ടിച്ചേർക്കലാണിത്.
Vellamandharangal | വെള്ളമന്ദാരങ്ങൾ പറയാതെ തന്നെ നമ്മെ അറിയുന്ന ചില മനുഷ്യരുണ്ട്—പറയാതെ നമ്മെ മനസ്സിലാക്കുന്നവർ. അത്തരം മനുഷ്യരെ എഴുത്തുകാരന് ഓർമ്മിപ്പിക്കുന്നത് എല്ലായ്പ്പോഴും പൂവിട്ട് നിൽക്കുന്ന വീട്ടുമുറ്റത്തെ വെള്ളമന്ദാരങ്ങളെയാണ്. കാലബന്ധിതമായി പൂവിട്ടൊഴിയുന്ന പൂക്കളെപ്പോലെയോ, ഇടയ്ക്കിടെ മാത്രം വിരിഞ്ഞു കൊഴിഞ്ഞുപോകുന്ന പൂക്കളെപ്പോലെയോ അല്ല അവർ.എപ്പോഴും പുന്തോട്ടമാകെ സുഗന്ധം പരത്തി, ജീവനേകി, ജീവിക്കാൻ പ്രേരിപ്പിച്ചുകൊണ്ട് കൂടെ നിൽക്കുന്ന സാന്നിധ്യങ്ങൾ. മനുഷ്യബന്ധങ്ങളുടെ മൗനസൗന്ദര്യവും സ്ഥിരതയും സ്നേഹത്തിന്റെ നിശ്ശബ്ദമായ കരുത്തും കാവ്യാത്മകമായി പകർത്തുന്ന ഒരു ഹൃദയനിറഞ്ഞ കൃതിയാണ് വെള്ളമന്ദാരങ്ങൾ.
Vellapookkal (വെള്ളപൂക്കൾ) വെള്ളപൂക്കൾ കഥാരൂപത്തിൽ എഴുതിയ ഒരു പ്രേമകവിതയാണ്—എന്റെ ഹൃദയത്തിന്റെ ഒരു കഷണം.സ്നേഹിക്കുന്നവരെയും സ്നേഹിക്കപ്പെടുന്നവരെയും എഴുത്തുകാരൻ വെള്ളപൂക്കളായി സങ്കൽപ്പിക്കുന്നു—ലോലവും ഹൃദയസ്പർശിയായ സൗന്ദര്യവും സുഗന്ധവും നിറഞ്ഞ പൂക്കൾ. വാടി പോവാതിരിക്കണമെന്ന ആഗ്രഹത്തോടെ, ഭംഗിയിൽ പൂത്തു നിൽക്കുന്ന മനുഷ്യരുടെ പ്രതീകമാണ് ഈ കൃതി.ഈ പുസ്തകവും വാടാതെ, നിങ്ങളിൽ നിലനിൽക്കട്ടെ—എല്ലാ കാലത്തേക്കും
Vikrithi Raman | വികൃതി രാമൻ നന്നേ ചെറുപ്പത്തിലാണ് വികൃതിരാമൻ മനയ്ക്കലെത്തിയത്. അച്ഛൻനമ്പൂതിരിയുടെ തോട്ടത്തിൽ ഒരു മരക്കൊമ്പിൽ അവനും അമ്മയും ഇരിക്കുകയായിരുന്നു. അച്ഛൻനമ്പൂതിരി അവനെ വാത്സല്യത്തോടെ എടുത്ത് വളർത്താൻ തീരുമാനിച്ചു. അവൻ്റെ കഴുത്തിൽ മിനുസമുള്ള ഒരു ചരടു കെട്ടി മനയ്ക്കലെ ഉണ്ണികളായ വാസുവിനും നീലാണ്ടനും അവൻ കൂട്ടായി. പിന്നെ നടന്നതെല്ലാം വികൃതിരാമൻ്റെ രസകരമായ കഥകളാണ്. ഒരു മനയ്ക്കലിന്റെ പശ്ചാത്തലത്തിൽ, മനുഷ്യനും മൃഗവും തമ്മിലുള്ള സ്നേഹബന്ധവും, കുട്ടികളുടെ നിഷ്കളങ്കമായ വികൃതികളും സാഹസികതകളും നിറഞ്ഞ ഈ കഥ വായനക്കാർക്ക് ഹൃദയസ്പർശിയായ…
ഭൂപ്രദേശങ്ങളേക്കാൾ മനുഷ്യബന്ധങ്ങളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന എം.ടിയുടെ ശ്രദ്ധേയമായ നോവൽ.
Virus | വൈറസ് ഡി സി ബുക്സ് സുവർണ്ണ ജൂബിലി നോവൽ മത്സരം–2024 ചുരുക്കപ്പട്ടികയിൽ ഇടം നേടിയ ശ്രദ്ധേയമായ കൃതിയാണ് വൈറസ്. കൊറോണ കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ, സാൻഗ്രിയേൽ ഹോസ്പിറ്റലിന്റെ പിന്നാമ്പുറ രഹസ്യങ്ങൾ അന്വേഷിക്കുന്നതാണ് ഈ നോവൽ. ഇസയെന്ന നഴ്സിന്റെ പൊരുതലും പ്രതിരോധവും, ആതുരസേവനത്തിന്റെ മുഖംമൂടി ധരിച്ച് നടക്കുന്ന കുടിലതകളും, ഒരു കുറ്റാന്വേഷണ കൃതിയിലെന്നപോലെ ചുരുളുകൾ നിവരുന്നു. മനുഷ്യൻ വൈറസിനെക്കാൾ അപകടകാരിയാണെന്ന സത്യാനന്തരകാല യാഥാർത്ഥ്യത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ഈ കൃതി, സാമൂഹിക ഉത്തരവാദിത്വവും നൈതികതയും ചോദ്യവത്കരിക്കുന്ന ശക്തമായ വായനാനുഭവമാണ്.
Willys | വില്ലീസ് ഡിസംബറിലെ മഞ്ഞുകനത്തൊരു രാത്രി. അന്നാണ് അവർ അഞ്ചുപേർ ആ കാട് കയറാൻ തീരുമാനിച്ചത്. ഒരു കൊലപാതകത്തിന് ശേഷം ഒളിവിൽ പോകാനുള്ള ശ്രമത്തിലായിരുന്നു അവർ. എന്നാൽ വഴിമദ്ധ്യേ അവരെ കാത്ത് ഏകാന്തനായി ഒരു വില്ലീസ് ജീപ്പ് കിടപ്പുണ്ടായിരുന്നു. അവരുടെ പ്രതീക്ഷകൾക്ക് അപ്പുറമായിരുന്നു പിന്നീട് അവിടെ നടന്ന ഓരോ സംഭവങ്ങളും. അവരുടെ ജീവിതം തന്നെ ആ വില്ലീസ് മാറ്റിമറിച്ചു.ഒരു ത്രില്ലർ സിനിമ പോലെ ആസ്വദിക്കാനാവുന്ന നോവൽ.
ആത്മാക്കൾ പറയാൻ ബാക്കി വെച്ചത് ഒരു സാധരണക്കാരന്റെ അസാധാരണ അനുഭവങ്ങൾ “ആത്മാക്കൾ… ദേഹം നശിച്ചു ദേഹിയായി ഭൂമിയിൽ നിലനിൽക്കുന്ന ശക്തികൾ.. ശരിക്കും ആത്മാവ് എന്നൊന്ന് ഭൂമിയിൽ ഉണ്ടോ..?? പകൽ വെളിച്ചത്തിന്റെ ധൈര്യത്തിൽ വൈദ്യതി സമ്മാനിക്കുന്ന കണ്ണിഞ്ചിപ്പിക്കുന്ന പ്രകാശത്തിന്റെ പിൻബലത്തിൽ ആർക്കും ആരോടും വാദിക്കാം, ഇതൊന്നും ഭൂമിയിലില്ല എല്ലാം അന്ധവിശ്വാസം ആണെന്ന്. പക്ഷെ ഇരുട്ടിന്റെ കടന്നുവരവിൽ നിഴലുകൾ മറഞ്ഞ ഇടുങ്ങിയ പാതകളിൽ സഞ്ചരിക്കുമ്പോൾ നമുക്ക് ബോധ്യമാകും ഇതെല്ലാം സത്യമാണെന്ന്… ആരോക്കെയോ നമ്മുടെ പിന്നിലോ അല്ലെങ്കിൽ നമ്മുടെ ഒപ്പമോ ഉണ്ട്……
ഉള്ളിന്റുള്ളാലേ| Ullintullale എത്ര അടുത്തറിഞ്ഞാലും പൂർണമായി മനസ്സിലാക്കാൻ സാധിക്കാത്തവരാണ് മനുഷ്യർ. ചിലർ ഓർമ്മകളായും, ചോദ്യങ്ങളായും, മറ്റുചിലർ മറക്കാനാവാത്ത സാന്നിധ്യങ്ങളായും നമ്മോടൊപ്പം തുടരും. ‘ഉള്ളിന്റുള്ളാലെ’ അത്തരം ചില മനുഷ്യരെയും അവരുടെ ചിന്തകളെയും നിശ്ശബ്ദതകളെയും ജീവിതത്തിന്റെ ചെറിയ അടയാളങ്ങളെയും സ്പർശിക്കുന്ന കുറിപ്പുകളുടെ സമാഹാരമാണ്. ഉള്ളിൻ്റുള്ളിൽ ഒളിപ്പിച്ചുവെച്ച പറയപ്പെടാത്ത കഥകളിലേക്കുള്ള ഒരു യാത്ര. ഒരുപക്ഷേ, ഈ താളുകളിൽ നിങ്ങൾക്ക് പരിചിതമായ മുഖങ്ങളെയും ചിലപ്പോൾ നിങ്ങളെത്തന്നെയും കണ്ടെത്താനായേക്കും.
കമലച്ചി | kamalechi വായനയുടെ ചരിത്രത്തെക്കാൾ പഴക്കമുണ്ട് മനുഷ്യന് കഥകളുമായുള്ള ബന്ധത്തിന്. മനുഷ്യജീവിതത്തെ നേരിട്ട് ആഖ്യാനിക്കുന്ന സാഹിത്യരൂപമെന്ന പ്രത്യേകതയാണ് അതിനെ എന്നെന്നും ജനപ്രിയമാക്കുന്നത്. സാധാരണ മനുഷ്യന്റെ വികാരവിചാരങ്ങൾ ഹൃദയസ്പർശിയായ ഭാഷയിൽ ആഖ്യാനം ചെയ്യുന്ന കഥകളാണ് എ എ ജലീലിന്റെത്. മനുഷ്യനടക്കമുള്ള ജീവി വർഗത്തിന് ഒഴിച്ചുകൂടാനാവാത്ത യാഥാർഥ്യമായ മരണം പ്രമേയമാകുന്ന ചെറുകഥയാണ് കമലേച്ചി. മരണത്തിന്റെ വിവിധ രൂപങ്ങൾ ഈ സമാഹാരത്തിലെ മറ്റു കഥകളിലുണ്ട്. നാം ദൈനംദിനം നേരിടുന്ന സാഹചര്യങ്ങളുമായി പ്രത്യക്ഷബന്ധം പുലർത്തുന്ന ഈ കഥകൾ ഹൃദ്യമായ വായനാനുഭവം നൽകും.
End of content
End of content
Book & Brew uses cookies to improve your shopping experience. By continuing, you agree to our cookie policy.
Don't have an account yet? Sign up
No items in your cart. Go on, fill it up with something you love!
Start Shopping Now